Recent Comments

The Phenomenal Physics

ഭാരതത്തിന്റെ ആധ്യത്മീക ജ്ഞാനം വിലമതിക്കാന്‍ പറ്റാത്തതാകുന്നു. നിങ്ങള്‍ എവരും കണാദ മഹര്‍ഷിയെ പറ്റി കേട്ടിരിക്കും. ടെമോക്രാടസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞന് ആറ്റം എന്ന വെളിപാട് ഉണ്ടാകുന്നതിനു ശതാബ്ദങ്ങള്‍ മുന്‍പ് തന്നെ സ്വന്തമായി ആടോമിക് തിയറിക്ക് രൂപം കൊടുത്ത മഹാനായ ഇന്ത്യന്‍ തത്വ ചിന്തകന്‍....
അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് വേണ്ടത്ര പ്രചാരം ലഭികാഞ്ഞത്, ആധുനീക ശാസ്ത്ര മേഘലയിലെ പാശ്ചാത്യ സ്വാധീനം കൊണ്ട് കൂടി ആകാം. എന്നാല്‍ പ്രാചീന ഭാരതത്തിലെ അവസ്ഥയോ? പരമാണു എന്ന ഏറ്റവും ചെറിയ അടിസ്ഥാന ഘടകത്തെ പറ്റി വിശദീകരിച്ച അദ്ദേഹത്തെ അവര്‍ ഒരു ഭ്രാന്തനെ പോലെയെന്നോണം ആട്ടിയോടിച്ചു. എല്ലായ്പ്പോഴും പരമാണു എന്ന കണത്തെ പറ്റി വിശദീകരിച്ചു കൊണ്ടിരുന്ന അദ്ദേഹത്തെ പ്രാചീനരായ ജനത കളിയാക്കി കണാദന്‍ എന്ന് വിളിച്ചു.
വ്യത്യസ്തമായി ചിന്തിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന രീതി മനുഷ്യ സമൂഹം എക്കാലത്തും തുടര്‍ന്നുകൊണ്ടിരുന്നു എന്നതിന് ഉത്തമ ഉദാഹരണമായി നമുക്ക് ഈ കഥയെ കാണാവുന്നതാണ്. കണാദ മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര് സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കണങ്ങളെ ഭക്ഷിക്കുന്നവന്‍ എന്ന് അര്‍ഥം വരുന്നതായതിനാല്‍ കണാദന്‍ എന്ന പേര് ഈ കഥയെ സാധൂകരിക്കുന്നു.
അടിസ്ഥാന കണങ്ങള്‍ കൊണ്ട് എല്ലാം നിര്‍മിച്ചിരിക്കുന്നു എന്ന ഏറ്റവും ചെറിയ തത്വം മനസിലാക്കാന്‍ നിരക്ഷരരായ ആദിമ ജനതയ്ക്ക് പ്രയാസമായിരുന്നു. ഒന്നാലോചിക്കുമ്പോള്‍ നിസ്സാരമായ സംഗതികളാണ് മനസിലാക്കാനുംമനനം ചെയ്യാനും പ്രയാസം.
സൂര്യന്‍ ഭൂമിക്കു ചുറ്റും കറങ്ങുന്നില്ല, മറിച്ച്, ഭൂമിയാണ്‌ സൂര്യന് ചുറ്റും കറങ്ങുന്നത് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഗലീലിയോക്ക് സംഭവിച്ചതും മറിച്ചല്ല. അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഗതികള്‍അല്പം കടുപ്പമായിരുന്നു എന്ന് മാത്രം. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് കോപ്പര്‍ നിക്കസ് എന്ന ശാസ്ത്രജ്ഞന്‍ കത്തോലിക്കാ സഭയുടെ അപ്രീതിക്ക് പാത്രമാകുന്നത്. സൂര്യ കേന്ദ്ര സിദ്ധാന്തം ബൈബിള്‍ വചനങ്ങള്‍ക്ക് എതിരായത് കൊണ്ട് കോപ്പര്‍ നിക്കസിനെ മത വിരോധിയും മനുഷ്യ വിരോധിയും ആയി ചിത്രീകരിക്കാന്‍ പോലും സഭ മടിച്ചില്ല എന്നത് ചരിത്രം. ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിക്കുമ്പോള്‍ അതി ദാരുണമായ പല സംഭവങ്ങളും നമ്മുടെ ശ്രദ്ധയില്‍ പെടും. അത്തരത്തിലൊരു കഥയാണ്‌ ഗിയോര്‍ദാണോ ബ്രൂണോ എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍റെത്‌. പതിനാറാം നൂറ്റാണ്ടിന്‍റെ അവസാന പകുതിയില്‍ ജീവിച്ചിരുന്ന ഈ തത്വചിന്തകന്‍, കേവലം നിരുപദ്രവകരമായ പ്രസ്താവനകളുടെയും അഭിപ്രായങ്ങളുടെയും പേരില്‍ വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായം ബൈബിളിനു നിരക്കുന്നതല്ല എന്ന കാരണത്താലായിരുന്നു ഈ കൊലപാതകം. സൂര്യന്‍ എന്നത് ഒരു നക്ഷ്ത്രമാനെന്നും, അതിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്നത് ഭൂമിയാണെന്നും, ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ല എന്നുമുള്ള സിദ്ധാന്തം അദ്ദേഹത്ത അഗ്നിക്കിരയാകാന്‍ മത ഭ്രാന്തന്മാരെ പ്രേരിപ്പിച്ചു. അവരുടെ അഭിപ്രായത്തില്‍ ദൈവം സൃഷ്‌ടിച്ച ഈ ഭൂമിയാണ്‌, പ്രപഞ്ചത്തിന്റെ കേന്ദ്രം. സൂര്യനും സര്‍വ ചരാചരങ്ങളും ചലിക്കുന്നത്‌ ഭൂമിയെ ആധാരമാക്കിയാണ്. ദൈവത്തിന്റെ സൃഷ്ടിയെ പറ്റി സംശയിക്കുന്നത് പോലും കൊടിയ പാപമായി കരുതിയിരുന്ന പ്രാചീന യൂറോപ്യന്മാര്‍ ആ ശാസ്ത്രജ്ഞന് നല്‍കിയത് മരണ ശിക്ഷയാണ്.
ഗലേലിയോയുടെ കാര്യത്തില്‍ ഇത്രത്തോളം സംഗതികള്‍ വഷളാകാതിരുന്നത്‌ എന്തുകൊണ്ടാണെന്ന് ചരിത്രം വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.
പുരാതന ഇറ്റലിയില്‍ കേവലമൊരു സംഗീതജ്ഞന്‍റെ മകനായി ജനിച്ച ഗലേലിയോ ഗലീലി, തന്റെ പെന്‍ഡുലം ക്ലോക്കിന്റെ ആവിഷ്കാരത്തോടെ പ്രശസ്തനായി. ഒരു ഇറ്റാലിയന്‍ പാതിരിയായി മാറാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹം ഗണിതശാസ്ത്രത്തോടുള്ള അഭിവാഞ്ജ മൂലം ശാസ്ത്രജ്ഞനായി. പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത് ടെലെസ്കോപില്‍ ആയിരുന്നു. വാനനിരീക്ഷണം പതിവാകിയ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ആദ്യം പതിഞ്ഞത് ചന്ദ്രനായിരുന്നു. അത് വരെയുള്ള നിഗമന പ്രകാരം ചന്ദ്രോപരിതലം അതിമനോഹരവും, സുതാര്യവും, കൂടാതെ മിനുസമുള്ളതും ആയിരുന്നു. തന്‍റെ മന്ത്രക്കുഴലിലൂടെ ഗലീലിയോ കണ്ട ചന്ദ്രോപരിതലം ഈ നിഗമനങ്ങള്‍ക്ക് നിരക്കുന്നതായിരുന്നില്ല. പഴമക്കാരുടെ അടിസ്ഥാനമില്ലാത്ത വിശ്വാസ പ്രമാണങ്ങളെ പറ്റി സംശയം തോന്നിയ ഗലീലിയോ വാന നിരീക്ഷണം ജീവിതത്തിന്റെ ഭാഗമാക്കി.
വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനിടയില് അദ്ദേഹം രൂപം കൊടുത്ത സൂര്യകേന്ദ്ര സിദ്ധാന്തം വളരെയധികം എതിര്‍പ്പുകള്‍ വിളിച്ചു വരുത്തി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, അറിവിന്‍റെ വാതായനങ്ങള്‍ ഒന്നൊന്നായി തുറന്നു വരികയായിരുന്നു. ഓരോരോ കണ്ടെത്തലുകളും അദ്ദേഹത്തിന്റെ നിഗമനങ്ങളെ ശരിവച്ചു. ഓരോ തവണ ചിന്തിക്കുമ്പോഴും കാര്യങ്ങള്‍ കൂടുതല് കൂടുതല്‍ സ്പഷ്ട്ടമായി വന്നു. കണ്മുന്‍പില്‍ തെളിഞ്ഞു വന്ന പ്രപഞ്ച സത്യത്തെ എല്ലാവര്‍ക്കും മനസിലാക്കികൊടുക്കാന്‍ ഇറങ്ങി പുറപ്പെട്ട അദ്ദേഹം പക്ഷെ മനുഷ മനസ്
മനസ്സിനെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. തിരു വചനങ്ങള്‍ക്ക് എതിരായ നിലപാടെടുതതിനാല്‍, ഗലീലിയോയെ മത ഭ്രാന്തന്മാര്‍ വേട്ടയാടി. ഒടുവില്‍, കാലങ്ങള്‍ നീണ്ട പീഡനത്തിന് ശേഷം ഗലീലിയോ പരസ്യമായി മാപ്പ് പറഞ്ഞു.
മാപ്പ് പറഞ്ഞു പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ മന്ത്രിച്ചത്രേ ‘ഇപ്പോഴും ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നു” എന്ന്. ഈ കഥ സത്യമാണെങ്കിലും അല്ലെങ്കിലും പരപ്രേരണത്തിന് വിധേയരായി മനസ്സില്ലാമനസ്സോടെ അസത്യം അംഗീകരിക്കേണ്ടി വരിക എന്നത് വളരെ അസ്സ്വാസ്ത്യ ജനകമായ ഒരു വസ്തുതയാണ്.

സൂര്യന്‍ കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്ക് സഞ്ചരിക്കുന്ന കാഴ്ച്ച ദിവസവും കാണുന്ന നിരക്ഷരരായ ജനങ്ങളോട് അത് തെറ്റാണെന്ന് വിളിച്ചു പറയുമ്പോള്‍ സമൂഹം എങ്ങനെ പ്രതികരിച്ചിട്ടുണ്ടാകും എന്ന് ആലോചിക്കുന്നത് രസകരമായിരിക്കും. ഇത്തരത്തിലുള്ള എല്ലാ സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് ഒരേ ദിശയിലേക്കാണ്. മനുഷ്യന്‍റെ ബുദ്ധിക്കും ധിഷണാ ശക്തിക്കും നേരെയുള്ള മതത്തിന്റെയും മതഭ്രാന്തന്മാരുടെയും കടന്നു കയറ്റം.
Share on Google Plus

About Mohammed Shamil

    Blogger Comment
    Facebook Comment

0 comments:

Post a Comment